പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. 20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി സൗദി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കാൻ കഴിഞ്ഞ മാസം ഇന്തോനേഷ്യ റിയാദിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ഇത്തവണയും തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ സൗദി സജ്ജമാണ്. എന്നാല്‍ കൊറോണയെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ജീവനും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനാല്‍ ഹജ്ജിനായി തയ്യാറെടുക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കണം.